ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂരിെൻറ വിചാരണ ഫെബ്രുവരി 21ന് തുടങ്ങും. തരൂരിനെതിരായ ക്രിമിനൽ കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് വിട്ടു. കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹരജി പാട്യാല ഹൗസ് കോടതി തള്ളി.
2018 മെയിലാണ് ശശി തരൂരിനെതിരെ ഡൽഹി പൊലീസ് കേെസടുത്തത്. ഡൽഹി ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി നാലു വർഷങ്ങൾക്ക് ശേഷമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യാപ്രേരണാകുറ്റമാണ് ശശി തരൂരിനെതിരെ ചുമത്തിയത്.
3000 പേജുള്ള കുറ്റ പത്രത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ ഭർതൃ പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റപത്രം നിയമ വിരുദ്ധമാണെന്നായിരുന്നു തരൂരിെൻറ ആരോപണം. ജൂലൈ ഏഴിന് കേസിൽ തരൂരിന് ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.