മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്ത ിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ സമന്‍സ്. രാഹുൽ ഒക്ടോബര്‍ മൂന്നിന് മുമ്പായി കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് സമൻസ് അയച്ചത്.
റഫാല്‍ ജെറ്റ് ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രധാനമന്ത്രിയെ ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്ന് വിശേഷിപ്പിച്ചു എന്നാണ് കേസ്. ഇതേ പ്രയോഗം രാഹുൽ ട്വിറ്ററിലൂടെ നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിനെതിരെ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുലിന് ഹാജരാകൽ നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.രാഹുലിെൻറ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ‘കാവല്‍ക്കാരന്‍ കള്ളനെന്ന’ രാഹുലിെൻറ പരാമര്‍ശങ്ങളും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.