മുംബൈ: വെൻറിലേറ്ററിന് ആവശ്യം പെരുകിയ കോവിഡ് കാലത്ത് പരിഹാരവുമായി നഗരത്തിലെ എ ൻജിനീയറിങ് വിദ്യാർഥി. കൈയിലൊതുക്കി കൊണ്ടുനടക്കാവുന്നതും ഒരേസമയം നാലുപേർക്ക് ഉപയോഗിക്കാവുന്നതുമായ വെൻറിലേറ്റർ നിർമിച്ച് വഴികാട്ടിയാകുന്നത് ബോരിവലിയിലെ സെൻറ് ഫ്രാൻസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്ങിലെ അവസാന വർഷ വിദ്യാർഥി ത്രിലോക് സാവന്താണ്.
ലോക്ഡൗൺ കാലത്ത് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് എട്ടു മണിക്കൂറിനകമാണ് ‘സ്പന്ദൻ’ എന്നു പേരിട്ട വെൻറിലേറ്റർ നിർമിച്ചത്. ഇതുവരെ പതിനാലോളം കണ്ടുപിടിത്തങ്ങൾ നടത്തിയ ത്രിലോകിന് നാൽപതോളം പേറ്റൻറുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.