ന്യൂഡൽഹി: ഡൽഹി നഗരത്തിലെ മലിനീകരണം കുറക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ നിയമത്തിെൻറ ഡ്രാഫ്റ്റ് കോടതിയിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേന്ദ്രസർക്കാറിെൻറ ഉറപ്പിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിലെ മലിനീകരണത്തിന് കാരണമാവുന്ന പഞ്ചാബിലേയും ഹരിയാനയിലേയും വൈക്കോൽ കത്തിക്കുന്നത് പരിശോധിക്കാൻ നിയോഗിച്ച കമ്മീഷനെ സുപ്രീംകോടതി പിൻവലിച്ചു.
വൈക്കോൽ കത്തിക്കുന്നത് പരിശോധിക്കാൻ വിരമിച്ച ജഡ്ജ് ജസ്റ്റിസ് മദൻ.ബി.ലോകൂറിനെ അധ്യക്ഷനാക്കി ഏകാംഗ കമീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, യു.പി എന്നിവടങ്ങളിൽ വൈക്കോൽ കത്തിക്കുന്നുണ്ടോയെന്നത് നിരീക്ഷിക്കാനായിരുന്നു കമീഷൻ.
വിഷയത്തിൽ കേന്ദ്രസർക്കാറിെൻറ നടപടിയെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ സ്വാഗതം ചെയ്തു. ഇതാണ് സർക്കാറെടുക്കേണ്ട ശരിയായ നടപടിയെന്നും അദ്ദേഹം നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.