കർണാടകയിലും സമ്പൂർണ ലോക് ഡൗൺ

ബംഗളൂരു: കേരളത്തിനു പിന്നാലെ കർണാടകയിലും സമ്പൂർണ ലോക് ഡൗൺ. നേരത്തേ ബംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകൾ അടച്ചുപൂട്ടിക്കൊണ്ടുള്ള നിയന്ത്രണമാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. മാർച്ച് 31 വരെ കർണാടകയിലെ എല്ലാ ജില്ല അതിർത്തികളും അടച്ചിട്ടുള്ള കർശന നിയന്ത്രണമായിരിക്കും ചൊവ്വാഴ്ച മുതൽ ഉണ്ടാകുക. ഇതോടെ കർണാടകയിലെ 30 ജില്ലകളിലും പൊതുഗതാഗത സംവിധാനമുണ്ടാകില്ല. അവശ്യസർവിസുകൾ മാത്രമായിരിക്കും അനുവദിക്കുക. ചരക്ക് നീക്കം തടസ്സമില്ലാതെ തുടരും. ഒമ്പത് ജില്ലകളിൽ മാർച്ച് 31വരെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മറ്റ് 21 ജില്ലകളിൽ കൂടി ബാധകമാകും.

ഇതുവരെ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കലബുറഗി, ചിക്കബെല്ലാപുര, മൈസൂരു, കുടക്, ധാർവാഡ്, ദക്ഷിണ കന്നട ജില്ലകളിലും ബെളഗാവി എന്നിവിടങ്ങളിലാണ് ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. തിങ്കളാഴ്ച മുതലാണ് ഇവിടങ്ങളിൽ നിയന്ത്രണം നിലവിൽ വന്നത്. നിയന്ത്രണം ലംഘിച്ച് തുറന്ന കടകൾ പൊലീസ് ഇടപ്പെട്ട് അടപ്പിച്ചു. സംസ്ഥാന അതിർത്തികളും കടുത്ത നിയന്ത്രമുള്ള ഒമ്പതു ജില്ലകളുടെ അതിർത്തികളും അടച്ചിട്ടുണ്ട്. ട്രെയിൻ, മെട്രോ സർവിസുകൾ നേരത്തേ തന്നെ നിർത്തിവെച്ചിരുന്നു.

അഞ്ചു പേരിൽ കൂടുതൽ ഒന്നിച്ചുനിൽക്കാൻ വിലക്കുണ്ട്. പകർച്ച വ്യാധി നിയമപ്രകാരവും ദുരന്തര നിവാരണ നിയമപ്രകാരവുമാണ് നടപടികൾ ശക്തമാക്കിയത്. കർഫ്യൂവിന് തുടർച്ചയായി കർണാടകയിൽ തിങ്കളാഴ്ച കർണാടക ആർ.ടി.സി സർവിസ് നടത്തിയില്ല. ബംഗളൂരുവിൽ ബി.എം.ടി.സി 50 ശതമാനമാണ് സർവിസ് നടത്തിയത്. ചൊവ്വാഴ്ച മുതൽ ടാക്സി വാഹനങ്ങളും ബി.എം.ടി.സിയും സർവിസ് നടത്തില്ല.

മാർച്ച് 31വരെ എന്തെല്ലാം ഉണ്ടാകും?
ഫാർമസി, ആശുപത്രി, പരിശോധന കേന്ദ്രങ്ങൾ
പ്രൊവിഷൻ, ഗ്രോസറി കടകൾ
പച്ചക്കറി, പഴക്കടകൾ, പൂക്കടകൾ അടച്ചിടും
മത്സ്യം, ഇറച്ചി, പൗൾട്രി കടകൾ തുറക്കും
പാൽ വിൽപന, വിതരണം
ബേക്കറി
സ്വകാര്യ സുരക്ഷ ജീവനക്കാർ
എ.ടി.എം
കുടിവെള്ള വിതരണ കേന്ദ്രം, ടാങ്കറുകൾ
ഐ.ടി കമ്പനികൾ (ഡാറ്റ സെൻററുകളും അതിപ്രധാനമായ കേന്ദ്രങ്ങളും മാത്രം)
ഒാൺലൈൻ ഫുഡ് െഡലിവറി
ഡിപാർട്ട്മെൻറൽ സ്റ്റോറുകൾ, ബിഗ് ബസാർ, മോർ തുടങ്ങിയ മൾട്ടി ബ്രാൻഡ് റീട്ടെയിൽ കടകൾ
ഇ-കോമേഴ്സ് കമ്പനികൾ (മെഡിസിൻ, പാൽ, ഗ്രോസറി, സാനിറ്ററി ഉൽപന്നങ്ങൾ മാത്രം വിതരണം ചെയ്യാൻ പാടുള്ളൂ)
ഭക്ഷണശാലകൾ (സീറ്റുകൾ പാടില്ല, അടുക്കള മാത്രം പ്രവർത്തിപ്പിച്ച പാർസൽ, ഫുഡ് ഡെലിവറി ആകാം).
വൈദ്യുതി (ബെസ്കോം), ജല വിതരണം(ബി.ഡബ്ല്യു.എസ്.എസ്.ബി), മാലിന്യ നിർമാർജനം (ബി.ബി.എം.പി)
ഇന്ദിരാ കാൻറീനുകൾ
അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങളും അടിയന്തര ആവശ്യമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും കടത്തിവിടും
പൊലീസ്, ഫയർഫോഴ്സ്
പഞ്ചായ് ഒാഫിസുകൾ, തപാൽ
ടെലികോം, ഇൻറർനെറ്റ്, കേബിൾ

എന്തെല്ലാം ഉണ്ടാകില്ല?
ബംഗളൂരു നഗരാതിർത്തി അടച്ചിടും
കർണാടക ആർ.ടി.സി, ബി.എം.ടി.സി, സ്വകാര്യ ബസ് എന്നിവയുണ്ടാകില്ല
അതിർത്തിയിലൂടെ ബസ് സർവിസുണ്ടാകില്ല
രാജ്യാന്തര, ആഭ്യന്തര വിമാന സർവിസുകൾ നിർത്തിവെച്ചു
ഗുഡ്സ് വാഹനങ്ങൾ ഒഴികെ സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണം
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലേക്ക് സാധനമെത്തിക്കുന്ന കാറ്ററിങ് വാഹനങ്ങൾ അനുവദിക്കും
ഊബർ, ഒല തുടങ്ങിയ ഒാൺലൈൻ ടാക്സികളും ഒാട്ടോറിക്ഷകളും ഉണ്ടാകില്ല
മദ്യഷാപ്പുകൾ, ബാറുകൾ, പബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവയുണ്ടാകില്ല
വ്യവസായ സ്ഥാപനങ്ങൾ, തുണി ഫാക്ടറികൾ
സർക്കാറിലെ അടിയന്തരമല്ലാത്ത സേവനങ്ങൾ

Tags:    
News Summary - strict restrictions in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.