കാറ്റിന് സാധ്യത: മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്ത്‌ അടുത്ത 24 മണിക്കൂറുകൾക്കുള്ളിൽ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാൽ അതിശക്തമായ കാറ്റുണ്ടാകുമെന്നും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം ഇന്ന് മുതൽ വ്യാഴാഴ്ച വരെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ശ്രീലങ്ക കോമോറിൻ (കന്യാകുമാരിയുടെ ഭാഗത്തെ കടൽ ) മേഖലയിലൂടെ നീങ്ങുവാൻ സാധ്യതയുണ്ട്.

കാറ്റ് മണിക്കൂറിൽ 30 - 40 കിലോമീറ്ററോ ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലോ വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ചൊവ്വാഴ്ചയും ബുധനും തെക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസുമുദ്രത്തിെൻറ ഭൂമധ്യരേഖാ പ്രദേശത്തും കോമോറിൻ (കന്യാകുമാരിയുടെ ഭാഗത്തെ കടൽ ) മേഖലയിലും ഗൾഫ് ഓഫ് മാന്നാർ മേഖലയിലും കാറ്റടിക്കുവാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്.

മത്സ്യ തൊഴിലാളികള്‍ ചൊവ്വ-ബുധൻ ദിവസങ്ങളിൽ തെക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസുമുദ്രത്തിെൻറ ഭൂമധ്യരേഖാ പ്രദേശത്തും ബുധൻ-വ്യാഴം ദിവസങ്ങളിൽ കന്യാകുമാരി ഭാഗത്തെ കടൽ മേഖലയിലും ഗൾഫ് ഓഫ് മാന്നാറിലും ഇന്ത്യൻ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലയിൽ മത്സ്യബന്ധനത്തിനു പോയവർ ചൊവ്വാഴ്ച തിരിച്ചെത്തണമെന്നും അറിയിക്കുന്നു.

Tags:    
News Summary - Storm - Warning for Fishermen - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.