ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ പ്ലാൻറ് വീണ്ടും തുറന്നു പ്രവർ ത്തിക്കുന്ന പ്രശ്നമില്ലെന്നും ജനവികാരം കണക്കിലെടുത്ത് സംസ്ഥാന സർക്കാറിെൻറ നയപരമായ തീരുമാനപ്രകാരം പ്രസ്തുത യൂനിറ്റ് അടച്ചുപൂട്ടിയതാണെന്നും തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ അറിയിച്ചു. ദേശീയ ഹരിത ൈട്രബ്യൂണൽ ഉത്തരവുപ്രകാരം മേഘാലയ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് തരുൺ അഗർവാളിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശനിയാഴ്ച സ്റ്റെർലൈറ്റ് പ്ലാൻറ് സന്ദർശിക്കാനെത്തുന്നതിനിടെയാണ് തമിഴ്നാട് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പ്ലാൻറ് അടച്ചുപൂട്ടിയ സർക്കാർ നടപടിക്കെതിരെ കമ്പനി ഉടമകളായ വേദാന്ത ലിമിറ്റഡ് നൽകിയ ഹരജിയിേന്മലാണ് ദേശീയ ഹരിത ൈട്രബ്യൂണൽ(എൻ.ജി.ടി) മൂന്നംഗ സമിതിയെ നിയോഗിച്ചത്. എന്നാൽ, മൂന്നംഗ സമിതിയുടെ നിയമനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതായും മന്ത്രി ജയകുമാർ അറിയിച്ചു. പരിസ്ഥിതി പ്രശ്നങ്ങളുയർത്തി മേഖലയിലെ ജനങ്ങൾ നടത്തിയ പ്രക്ഷോഭം കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ സ്റ്റെർലൈറ്റ് കമ്പനി സ്ഥിരമായി അടച്ചുപൂട്ടിയതെന്നും മന്ത്രി പറഞ്ഞു. മേയ് 22ന് നടന്ന തൂത്തുക്കുടി കലക്ടറേറ്റ് മാർച്ച് അക്രമത്തിൽ കലാശിക്കുകയും തുടർന്ന് നടന്ന പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലെപ്പടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.