ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൻെറ എക്സിക്യൂട്ടിവ് കമ്മിറ്റിയും ഓഫീസ് ചുമതലക്കാരേയും പാർട്ടി ഇടക്കാല അധ്യ ക്ഷ സോണിയ ഗാന്ധി പിരിച്ചു വിട്ടു.
സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെ കൂടാതെ മുഴുവൻ ജില്ലാ കോൺഗ്രസ് കമ്മറ്റികളും പിരിച്ചു വിട്ടിട്ടുണ്ട്. അതേസമയം, പഞ്ചാബ് കോൺഗ്രസ് പ്രസിഡൻറിനെ തൽസ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദർ സിങ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, പാർട്ടിയും സർക്കാരുമായി മികച്ച സഹകരണം സാധ്യമാക്കാൻ എ.ഐ.സി.സി ചുമതലയുള്ള ആശാകുമാരി അധ്യക്ഷയായി 11 അംഗ ഏകോപന സമിതിക്ക് കോൺഗ്രസ് അധ്യക്ഷ രൂപം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജഖാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി അംബിക സോണി, ക്യാപ്റ്റൻ സന്ദീപ് സിങ് സന്ദു, എ.ഐ.സി.സി സെക്രട്ടറിമാരും എം.എൽ.എമാരുമായ കുൽജിത് നാഗ്ര, ഗുർകിരാത് കോട്ലി, മന്ത്രിമാരായ ചരൺജിത്ത് സിങ് ചന്നി, സുന്ദർ ശാം അറോറ, സുഖ്ജിന്ദർ സിങ് സർക്കാരിയ, വിജയ് ഇന്ദർ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.