ന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത പാർട്ടികൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താെൻറ അതേ ഭാഷയിലാണ് ചില പാർട്ടികൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചേർന്ന ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്നെത്തി മതപരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് പൗരത്വ ഭേദഗതി ബിൽ. ഇത് തങ്കലിപികളിൽ എഴുതപ്പെടേണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.
ലോക്സഭ പാസാക്കിയ പൗരത്വ ബിൽ 12 മണിക്ക് രാജ്യസഭയിൽ ചർച്ചക്ക് വെക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിൽ രാജ്യസഭയിലും പാസാകുമെന്ന് പാർലമെൻററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.