ഇസ്ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട വിവാദ ജലവൈദ്യുതി പദ്ധതികൾ ചർച്ചചെയ്യാൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-പാക് സെക്രട്ടറി തല ചർച്ച ഇൗമാസം അവസാനത്തേക്ക് മാറ്റി. ഇൗ മാസം 11-13 തീയതികളിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്. ചർച്ച മാറ്റിവെച്ച കാര്യം ദ നാഷൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 11-13 തീയതികളിൽ വാഷിങ്ടണിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് പാക് മന്ത്രി ഖ്വാജ ആസിഫ് ആണ് കഴിഞ്ഞമാസം അറിയിച്ചത്. ജമ്മു കശ്മീരില്‍ കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. പദ്ധതികളുടെ നിർമാണം ഇന്ത്യ നിർത്തിവെക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.