പാകിസ്താനിലെ നങ്കാനാ സാഹിബിലേക്ക് സിഖ് ഭക്തർ

ന്യൂഡൽഹി: മതാനുഷ്ഠാനത്തിെൻറ ഭാഗമായി സിഖ് ഭക്തരുടെ സംഘം ഇന്ത്യയിൽനിന്ന് പാകി സ്താനിലെ നങ്കാനാ സാഹിബിലേക്ക് പുറപ്പെട്ടതായി പാക് ഹൈകമീഷൻ. ഡൽഹി സിഖ് ഗുരുദ്വാ ര മാനേജ്മെൻറ് കമ്മിറ്റിയുടെ മുൻ പ്രസിഡൻറ് സർദാർ പരംജിത് സിങ് സർന നയിക്കുന്ന ‘നഗർ കീർത്തൻ’ എന്ന ആത്മീയ യാത്രാസംഘമാണ് സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിെൻറ ജന്മസ്ഥലത്തേക്ക് തിരിച്ചത്.

ഗുരുനാനാക്കിെൻറ 550ാം ജന്മവാർഷിക വേളയോടനുബന്ധിച്ചാണ് യാത്ര. ഇന്ത്യയിലെ സിഖ് സമുദായത്തിലെ വിവിധ വിഭാഗങ്ങളിൽെപ്പട്ടവർ സംഘത്തിലുണ്ടെന്ന് പാക് ഹൈകമീഷൻ അറിയിച്ചു. ഒക്ടോബർ 31ന് ‘നഗർ കീർത്തൻ’ വാഗാ അതിർത്തി കടക്കും. കർതാർപുർ ഇടനാഴി നവംബറിൽ തുറക്കുന്നതിന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ചരിത്രപരമായ നീക്കം നടത്തിയതിനുപിന്നാലെയാണ് അനുയായികൾക്ക് ഗുരുനാനാക്കിെൻറ ജന്മസ്ഥല സന്ദർശനത്തിന് സൗകര്യമൊരുക്കിയത്.

Tags:    
News Summary - Sikh devotees' procession leaves from Delhi for Nankana Sahib- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.