ബംഗളൂരു: മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം അവസാനം തൂക്കുമന്ത്രിസഭക്ക് വിധിയെഴുതുേമ്പാൾ വഴിമാറുന്നത് കർണാടകയുടെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി സിദ്ധരാമയ്യകൂടിയാണ്. ചാമുണ്ഡേശ്വരിയിലെ അഭിമാനപ്പോരാട്ടത്തിൽ ജെ.ഡി-എസിലെ പഴയ സഹപ്രവർത്തകനോട് തോറ്റ സിദ്ധരാമയ്യയെ ബദാമിയെന്ന രണ്ടാം സീറ്റാണ് തുണച്ചത്.
ചാമുണ്ഡേശ്വരിയിലെ തോൽവി മുന്നിൽക്കണ്ടുതന്നെയാണ് സിദ്ധരാമയ്യ നേതൃത്വത്തിെൻറ എതിർപ്പുണ്ടായിട്ടും ബദാമി രണ്ടാം സീറ്റായി തെരഞ്ഞെടുത്തത്. എന്നാൽ, എക്സിറ്റ് പോൾ ഫലങ്ങൾക്കൊപ്പം കോൺഗ്രസിെൻറ ബൂത്തുതല റിപ്പോർട്ടുകൾ കൂടി ലഭിച്ചതോടെ ചിത്രം മാറി. തൂക്കുമന്ത്രിസഭക്കുള്ള സാധ്യത പരിഗണിച്ച് മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാൻ തയാറായി അദ്ദേഹം രംഗത്തുവന്നു. ഒടുവിൽ തെൻറ പ്രധാന പ്രതിയോഗിയായ ജെ.ഡി-എസിലെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ തന്നെ മുന്നിൽനിന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിെൻറ പിറ്റേദിവസം ഇത് തെൻറ അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. 2006ൽ ബി.ജെ.പിയും ജെ.ഡി-എസും ചേർന്ന് ചാമുണ്ഡേശ്വരിയിൽ സമാനമായ പരാജയക്കെണി ഒരുക്കിയെങ്കിലും അന്ന് ഉൗരിച്ചാടിയ സിദ്ധരാമയ്യ ഇത്തവണ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.