ന്യൂഡൽഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പിയുടെ യെദിയൂരപ്പ സർക്കാർ നാളെ കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. നാളെ ൈവകീട്ട് നാലിനാണ് വിശ്വാസവോെട്ടടുപ്പ്. വോെട്ടടുപ്പ് എങ്ങനെ വേണമെന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. രഹസ്യ ബാലറ്റ് വേണമെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിെൻറ ആവശ്യം കോടതി തള്ളി. ഭൂരിപക്ഷം തെളിയിക്കാൻ തിങ്കളാഴ്ച വരെ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. വോെട്ടടുപ്പ് വരെ യെദിയൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുെതന്നും കോടതി നിർദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദിയൂരപ്പക്ക് 15 ദിവസത്തെ സമയമായിരുന്നു ഗവർണർ വാജുഭായ് വാല നൽകിയിരുന്നത്. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർദേശിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
നേരത്തെ, നാളെ വിശ്വാസവോെട്ടടുപ്പിന് തയാറെന്ന് കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കർണാടകയിൽ ഗവർണർ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനെതിരെ കോൺഗ്രസ് നൽകിയ ഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടെന്നാണ് യെദിയൂരപ്പയുടെ അവകാശ വാദം. അതിനാൽ സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് അഭികാമ്യം. നാളെ തന്നെ സഭയിൽ വിശ്വാസവോട്ട് നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് കോൺഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വിശ്വാസവോട്ടിന് തയാറാണെന്ന് അറിയിച്ചത്.
എന്നാൽ നാളെ വിശ്വാസവോട്ട് നടത്തുന്നതിനെ ബി.ജെ.പി എതിർത്തു. പെെട്ടന്ന് വിശ്വാസ വോട്ട് നടത്തിയാൽ സ്വസ്ഥമായി വോട്ടു ചെയ്യാൻ കഴിയില്ലെന്നും ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി വാദിച്ചു.
യെദിയൂരപ്പ കർണാടക ഗവർണർക്ക് നൽകിയ കത്ത് അഭിഭാഷകൻ മുകുൾ റോഹ്ത്തഗി സുപ്രീംകോടതിയിൽ ഹാജരാക്കി. കത്തുകൾ റോഹ്ത്തഗി കോടതിയെ വായിച്ചു കേൾപ്പിച്ചു. തനിക്ക് പിന്തുണയുണ്ടെന്നും പിന്തുണ സഭയിൽ തെളിയിക്കുമെന്നും കത്തിൽ യെദിയൂരപ്പ അവകാശപ്പെടുന്നു. എന്നാൽ 104 അംഗങ്ങളല്ലാതെ മറ്റ് പിന്തുണക്കുന്നവരുടെ പേരുവിവരങ്ങൾ കത്തിൽ നൽകിയിരുന്നില്ല.
ഏറ്റവും വലിയ ഒറ്റകക്ഷിയാെണന്നും പിന്തുണയുണ്ടെന്നും യെദിയൂരപ്പ അവകാശപ്പെടുന്നു. അതേസമയം, കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം പിന്തുണ രേഖാമൂലം ഗവർണറെ അറിയിക്കുകയും ചെയ്തിരിക്കുന്നുവെന്ന് കോടതി റോഹ്ത്തഗിയോട് പറഞ്ഞു. എന്നിട്ടും രേഖാമൂലം പിന്തുണയുണ്ടെന്ന് തെളിവുള്ള പാർട്ടിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാതെ ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഭൂരിപക്ഷം നിയമസഭയിൽ തെളിയിച്ചാൽ മതിയെന്നാണ് റോഹ്ത്തഗിയും വാദിച്ചത്. ഇത് കണക്ക് കൊണ്ടുള്ള കളിയാണ്. ഗവർണർ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. ആര് ഭൂരിപക്ഷം തെളിയിക്കുന്നുവോ അവർക്ക് സർക്കാർ രൂപീകരിക്കാനാകും. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. ഗവർണറുടെ വിവേചനാധികാരത്തിലെ നിയമപ്രശ്നം പിന്നീട് വിശദമായി കേൾക്കാമെന്നും കോടതി പറഞ്ഞു.
നാളെ വിശ്വാസവോട്ട് നടത്തുന്നതിന് സുരക്ഷ നൽകാൻ ഡി.ജി.പിയോട് ആവശ്യപ്പെടാമെന്ന് കോടതി. എല്ലാ എം.എൽ.എമാർക്കും ഹാജരാകാനുള്ള സൗകര്യ മൊരുക്കാമെന്നും കോടതി വ്യക്തമാക്കി. ആദ്യം ഭരിപക്ഷം തെളിയിക്കെട്ട, നിയമവശം പിന്നീട് പരിഗണിക്കാമെന്ന് കോടതി. വീഡിയോ ഗ്രാഫി ചെയ്യണമെന്ന ആവശ്യം കോടതി നിഷേധിച്ചു.
ന്യൂനപക്ഷത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത് ജനാധിപത്യത്തെ കൊലക്ക് കൊടുക്കലാണെന്നും ഫലം പൂർണമായും പുറത്ത് വരുംമുമ്പ് തന്നെ യെദിയൂരപ്പ ഭൂരിപക്ഷം പ്രഖ്യാപിച്ചുവെന്നും മനു അഭിഷേക് സിങ്വി വാദിച്ചു. പിന്തുണക്കുന്നവരുടെ ഒപ്പുകൾ കോൺഗ്രസ് നൽകിയിരുന്നില്ലെന്നും പേരുകൾ മാത്രമാണ് നൽകിയിരുന്നതെന്നും ഗവർണർക്ക് വേണ്ടി തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജെ.ഡി.എസ് എം.എൽ.എ മാരുടെ ഒപ്പ് മാത്രമേയുള്ളുവെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വിശ്വാസ വോെട്ടടുപ്പ്
എന്നാൽ
സർക്കാറിെൻറ ഭൂരിപക്ഷത്തെക്കുറിച്ച് സംശയം ഉന്നയിക്കപ്പെട്ടാൽ മുഖ്യമന്ത്രിക്ക് കേവലഭൂരിപക്ഷം തെളിയിക്കാനുള്ള അവസരമാണ് വിശ്വാസ വോെട്ടടുപ്പ്. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ സഭയിൽ ഹാജരായി മുഖ്യമന്ത്രിക്ക് പിന്തുണ നൽകുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. സുതാര്യമായ ഇൗ നടപടിക്ക് ശബ്ദ വോേട്ടാ ബാലറ്റ് വോേട്ടാ അവലംബിക്കാം.
കർണാടക ഗവർണറെ ട്രോളി സുപ്രീംകോടതി
ന്യൂഡൽഹി: കർണാടക ഗവർണർ വാജുഭായി വാലയെ പരിഹസിച്ച് ഇറങ്ങിയ ട്രോൾ സുപ്രീംകോടതി ഏറ്റെടുത്തത് ആറാം നമ്പർ കോടതിയിൽ കൂട്ടച്ചിരി പടർത്തി. ഗൗരവമേറിയ വാദംകേൾക്കലിനിടയിലാണ് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സിക്രി എം.എൽ.എമാർ താമസിക്കുന്ന റിസോർട്ട് ഉടമയും സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്ന ട്രോൾ ഉദ്ധരിച്ചത്.
‘റിസോർട്ട് ഉടമക്ക് 117 പേരുടെ പിന്തുണയുണ്ട്. അത് പറഞ്ഞ് അയാളും സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന്’ റിസോർട്ട് ഉടമയെപ്പറ്റി തമാശ പ്രചരിക്കുന്നത് താൻ കണ്ടുവെന്ന് ജസ്റ്റിസ് സിക്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.