ചണ്ഡിഗഢ്: ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനുനേരെ വെടിയുതിർത്ത സംഭവത്തിൽ നാലു പേരെ ഹരിയാനയിലെ അമ്പാല ജില്ലയിൽനിന്ന് അറസ്റ്റ് ചെയ്തു. ഹരിയാന-യു.പി പൊലീസ് സംഘങ്ങൾ നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവർ പിടിയിലായതെന്ന് ഹരിയാന പ്രത്യേക ദൗത്യസേന ഡിവൈ.എസ്.പി അമൻ കുമാർ പറഞ്ഞു.
അമ്പാലയിലെ ഷഹസാദ്പുർ മേഖലയിൽനിന്നാണ് ഹരിയാന സ്വദേശി വികാസ്, യു.പി സ്വദേശികളായ പ്രശാന്ത്, ലോവിഷ്, വികാസ് എന്നിവർ പിടിയിലായത്. ജൂൺ 28നാണ് യു.പിയിലെ ദയൂബന്ദിൽ ഇദ്ദേഹം സഞ്ചരിച്ച കാറിനു നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.