മുംബൈ: അടുത്തമാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിക ളുടെ ആദ്യപട്ടിക ശിവസേനയും ബി.ജെ.പിയും പുറത്തുവിട്ടു. ബി.ജെ.പിയുമായുള്ള സഖ്യത്തിൽ അ ന്തിമ തീരുമാനമാകും മുമ്പാണ് സേന ആദ്യപട്ടിക പുറത്തുവിട്ടത്. നിലവിൽ ബി.ജെ.പിയുമായ ി തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് വരണാധികാരിക്ക് മുമ്പിൽ സമർപ്പിക്കേണ്ട ഫോറം പാർട്ടി അധ്യക്ഷൻ കൈമാറുകയായിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും സംയുക്തമായി വാർത്തസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ബി.ജെ.പി തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്ക് ഫോറം വിതരണം ചെയ്ത് സേന സമ്മർദതന്ത്രം പയറ്റുകയാണ് ചെയ്തത്. ആഭ്യന്തര സഹമന്ത്രി ദീപക് കസേകർ ഉൾപ്പെടെ ഏതാനും സിറ്റിങ് എം.എൽ.എമാർക്കാണ് ഉദ്ധവ് ഫോറം നൽകിയത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനടക്കം 51 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. എം.പി.സി.സി അധ്യക്ഷൻ ബാലസാഹെബ് തൊറാട്ട്, പ്രതിപക്ഷ നേതാവ് കെ.സി പട്വി, സുശീൽകുമാർ ഷിണ്ഡെയുടെ മകൾ പ്രണതി ഷിണ്ഡെ തുടങ്ങിയവരും പട്ടികയിലുണ്ട്.
125 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 125 സീറ്റുകളിൽ എൻ.സി.പിയും. നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ അടക്കം അഞ്ച് സ്ഥാനാർഥികളുടെ പട്ടിക എൻ.സി.പി നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.