ചെന്നൈ: ധീരമായ നിലപാടുകൾ വഴി രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളെ ഗുണപരമായി പരിഷ് കരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടി.എൻ. ശേഷന് നാടിെൻറ യാത്രാമൊഴി. പൊതുദർശ നത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ചെന്നൈ ബസൻറ് നഗർ ബീച്ച് ശ്മശാന ത്തിലായിരുന്നു അന്ത്യകർമങ്ങൾ. ബ്രാഹ്മണാചാര പ്രകാരം നടന്ന സംസ്കാരച്ചടങ്ങിന് സ ാക്ഷികളാകാൻ വൻ ജനാവലിയാണെത്തിയത്.
അടുത്ത ബന്ധുക്കളും സാമൂഹിക, രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരും സഹപ്രവർത്തകരും ഉൾപ്പെടെ ചടങ്ങിൽ പെങ്കടുത്തു. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, തമിഴ്നാട് സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രി ഡി. ജയകുമാർ, തമിഴ്നാട് ചീഫ് ഇലക്ടറൽ ഒാഫിസർ സത്യപ്രതാപ് സാഹു, ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി പേർ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
കേരള സർക്കാറിനുവേണ്ടിയും ഉദ്യോഗസ്ഥ പ്രതിനിധി സംഘം അന്തിമോപചാരമർപ്പിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈ ആൽവാർപേട്ടിലെ വസതിയിൽ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു 86കാരനായ ശേഷെൻറ അന്ത്യം.
ടി.എൻ. ശേഷെൻറ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് പ്രമുഖർ അനുശോചനസന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി, കമൽഹാസൻ, ഡോ. രാമദാസ്, ജി.കെ. വാസൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു. തെരഞ്ഞെടുപ്പ് കമീഷന് ശക്തിപകർന്നയാൾ എന്ന നിലയിൽ രാജ്യം എക്കാലവും ശേഷനെ സ്മരിക്കുമെന്ന് സോണിയ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.