ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിന് പിന്നാലെയാണ് മോദിയെ വീണ്ടും പുകഴ്ത്തിയത്. മോദിയുടെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മെക്കാളയുടെ 200 വർഷത്തെ പാരമ്പര്യവും ഇന്ത്യയുടെ അടിമത്ത മനോഭാവവും ഇല്ലാതാക്കുന്നതിനെ കുറിച്ചാണ് മോദി പ്രസംഗത്തിന്റെ ഭൂരിഭാഗവും സമയവും സംസാരിച്ചതെന്ന് തരൂർ പറഞ്ഞു.
രാജ്യത്തന്റെ അഭിമാനവും സംസ്കാരവും ഭാഷകളും വിജ്ഞാന സമ്പ്രദായം സംരക്ഷിക്കുന്നതിന് വേണ്ട് 10 വർഷത്തെ ദേശീയ മിഷനും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ഇലക്ഷൻ മോഡിൽ നിന്നും മാറി ഇമോണൽ മോഡിലേക്ക് പോയെന്നു ശശി തരൂർ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
മെക്കാളെ അടിച്ചേൽപിച്ച കൊളോണിയൽ മാനസികാവസ്ഥ 10 വർഷത്തിനകം ജനങ്ങളിൽ നിന്ന് മാറ്റിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെക്കാളെ ചെയ്ത കുറ്റം രൂപത്തിൽ ഇന്ത്യക്കാരും മാനസികമായി ബ്രിട്ടീഷുകാരുമായ ജനതയെ സൃഷ്ടിച്ചു എന്നതാണെന്ന് മോദി ആരോപിച്ചു.
ഡൽഹിയിൽ ‘ഗോയങ്ക ലക്ചർ’ നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകർക്കുകയും അവരിൽ അപകർഷതാബോധം വളർത്തുകയുമായിരുന്നു മെക്കാളെ. ഒരുവശത്ത് അദ്ദേഹം ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്ത്രീയവും കലാപരവും സാംസ്കാരികവുമായ അറിവുകൾ അവഗണിച്ചു. ഒടുവിൽ എല്ലാ ജീവിതശൈലികളെയും മാറ്റിമറിച്ചു.
ഇന്ത്യയുടെ വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മോഹങ്ങൾ എന്നിവ വിദേശ മാതൃകകളിലാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു രാജ്യം ചെവികൊടുത്തില്ലെങ്കിൽ അതിന്റെ പാരമ്പര്യം അപ്പാടേ നശിച്ചുപോകും.
ടൂറിസം പരിപോഷിപ്പിച്ചിട്ടുള്ള രാജ്യങ്ങൾ അവരുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ പാരമ്പര്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു. പാരമ്പര്യത്തിൽ അഭിമാനമില്ലെങ്കിൽ എങ്ങനെ അത് സംരക്ഷിക്കാൻ തോന്നും. അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ സ്മാരകങ്ങൾ വെറും ഇഷ്ടികയും കല്ലുമായി മാറുമെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.