നിർഭയ കേസ്: പ്രതിയുടെ ഹരജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായ പീഡനത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിലൊരാളുടെ ഹരജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും.

രാ ഷ്ട്രപതി ദയാഹരജി തള്ളിയതിനെതിരെ പ്രതിയായ വിനയ് ശർമ നൽകിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് വാദം കേൾക്കുക. വധശിക്ഷ ജീവപര്യന്തമായി കുറച്ചു നൽകണമെന്ന അപേക്ഷയും അഭിഭാഷകനായ എ.പി സിങ് മുഖേന പ്രതി കോടതിക്ക് മുമ്പാകെ വെച്ചിട്ടുണ്ട്.

ഫെബ്രുവരി ഒന്നിനാണ് വിനയ് ശർമയുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് താക്കൂർ എന്നീ നാല് പ്രതികളുടെയും വധശിക്ഷ ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ’ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31ന് വിചാരണ കോടതി ഉത്തരവിട്ടിരിക്കുകയാണ്. പ്രതികളിലൊരാളുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലായിരുന്നു വിധി സ്റ്റേ ചെയ്തത്. നാല് പ്രതികളും നിലവിൽ തിഹാർ ജയിലിലാണ്. പ്രതിയായ പവൻ ഗുപ്ത ഇതുവരെ തിരുത്തൽ ഹരജിയോ ദയാഹരജിയോ നൽകിയിട്ടില്ല.

Tags:    
News Summary - sc to hear nirbhaya convicts plea today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.