ന്യൂഡൽഹി: തൊഴിലില്ലാത്തതല്ല; അതിനുള്ള യോഗ്യതയില്ലാത്തതാണ് തൊഴിലില്ലായ്മക് ക് കാരണമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ് കുമാർ ഗാങ്വാർ. ഉത്തരേന്ത്യക്കാരു ടെ കാര്യത്തിലാണ് ഇതേറെയും. രാജ്യത്ത് തൊഴിലവസരത്തിന് കുറവില്ല. ആവശ്യത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഉത്തരേന്ത്യയിൽനിന്ന് കിട്ടാറില്ലെന്ന് റിക്രൂട്ടിങ് ഏജൻസികൾ പരാതിപ്പെടാറുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യം തൊഴിൽമേഖലയെ സാരമായി ബാധിച്ചെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ്, യോഗ്യതക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി തൊഴിലില്ലായ്മയെ വെള്ളപൂശിയത്.
അതേസമയം, ബോധമില്ലാത്ത പ്രസ്താവനയാണ് മന്ത്രിയുടേതെന്ന് ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. രാജ്യം സാമ്പത്തിക മാന്ദ്യത്താൽ ഞെരുങ്ങുേമ്പാൾ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്ന് മായാവതി ആവശ്യപ്പെട്ടു.
മോദി സർക്കാർ തൊഴിൽ സൃഷ്ടിക്കാൻവേണ്ടി ഒന്നും ചെയ്യാത്തതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് പ്രിയങ്ക ആരോപിച്ചു. സർക്കാർ നയങ്ങളുടെ സംഭാവനയായ മാന്ദ്യം കാരണം ഉള്ള തൊഴിൽകൂടി നഷ്ടപ്പെട്ടു. തൊഴിൽക്ഷാമം പരിഹരിക്കാൻ നടപടി എടുക്കുമെന്ന് രാജ്യത്തെ യുവജനങ്ങൾ പ്രതീക്ഷിച്ചിരിക്കുേമ്പാൾ ഉത്തരേന്ത്യക്കാരെ അപമാനിച്ച് രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ല -പ്രിയങ്ക ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.