കോയമ്പത്തൂർ: കേരളത്തിൽ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനരോഷം അവർ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.എസ്.എസ് അഖിലേന്ത്യ ജോ. സെക്രട്ടറി ദത്താത്രെയ ഹൊസബലെ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യത്തിൽ ഭരണഘടന ദൗത്യം നിർവഹിക്കണം. ക്രമസമാധാന പ്രശ്നങ്ങളിൽ കേരള സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചാൽ സി.പി.എം നേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് തുടരണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയെൻറ തലക്ക് ഒരു കോടി രൂപ വിലപറഞ്ഞ ആർ.എസ്.എസ് േനതാവ് പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതായും ഇയാൾ ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ചതായും അദ്ദേഹം അറിയിച്ചു. അക്രമരാഷ്ട്രീയത്തിനെതിരായ വികാര പ്രകടനമായി മാത്രം ഇതിനെ കണ്ടാൽ മതിെയന്നും ദത്താത്രെയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.