ബംഗളൂരു: ചുവപ്പിലെയും വെള്ളയിലെയും ഭാഗ്യം തെരഞ്ഞെടുപ്പ് ഗോദയിൽ പരീക്ഷിക്കുകയാണ് മലയാളിയായ സെവൻരാജ്. ബംഗളൂരുവിലെ റെഡ് ആൻഡ് വൈറ്റ് ഫാമിലി എന്നറിയപ്പെടുന്ന സെവൻരാജിനിത് കന്നിയങ്കമാണ്. അതും രണ്ടു മലയാളി സ്ഥാനാർഥികളുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ ബംഗളൂരുവിലെ ശാന്തിനഗർ നിയമസഭ മണ്ഡലത്തിൽ. ചുവപ്പിലെയും വെള്ളയിലെയും ഭാഗ്യം നിയമസഭ തെരഞ്ഞെടുപ്പിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ വെള്ള കുർത്തയും ചുവപ്പു ഒാവർക്കോട്ടും അണിഞ്ഞ് തെൻറ ചുവപ്പും വെള്ളയും നിറഞ്ഞ കാറിൽ പ്രചാരണ രംഗത്ത് സജീവമാണ് സെവൻരാജ്.
ഒരു നിറം കൂടുതൽ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. എന്നാൽ, ജീവിതത്തിലെ എല്ലാറ്റിലും ചുവപ്പും വെളുപ്പും ഇടകലർത്തി കളർഫുൾ ജീവിതം നയിക്കുന്ന സെവൻരാജും കുടുംബവും വ്യത്യസ്തരാണ്. വീട്, കാറ്, ടി.വി, വസ്ത്രം, ചെരുപ്പ്, വാച്ച്, പെട്ടി, ബാഗ്, സ്കൂട്ടർ, ക്ലോക്ക്, ടൂത്ത് പേസ്റ്റ്, ഡൈനിങ് ടേബിൾ,പേന, മൊബൈൽ േഫാൺ, കൂളിങ് ക്ലാസ് എന്നിങ്ങനെ സെവൻരാജ് ജീവിതത്തിൽ ഉപയോഗിക്കുന്ന സകല സാധനങ്ങളുടെയും നിറം ചുവപ്പും വെള്ളയുമാണ്. ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ഏജൻസി ഉടമയാണ് സെവൻരാജ്.
എം.എൽ.എയും കോൺഗ്രസ് സ്ഥാനാർഥിയുമായ കാസർകോട് കീഴൂർ നാലപ്പാട് കുടുംബാംഗമായ എൻ.എ. ഹാരിസ്, ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന പാലക്കാട് മാങ്കുറുശ്ശി സ്വദേശിയായ രേണുക വിശ്വനാഥൻ എന്നിവരാണ് ശാന്തിനഗറിൽ മത്സരിക്കുന്ന മറ്റു രണ്ടു മലയാളികൾ.
കർണാടക പ്രജ്ഞാവന്ത ജനത പാർട്ടി(കെ.പി.ജെ.പി)യുടെ സ്ഥാനാർഥിയായി ഒാട്ടോ ചിഹ്നത്തിലാണ്, താൻ ജനിച്ചുവളർന്ന ശാന്തിനഗറിൽ സെവൻരാജ് മത്സരിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ പരേതനായ വി. രാമലിംഗത്തിെൻറയും എസ്. മാധവിയുടെയും മകനാണ് സെവൻരാജ്. ഏഴാമത്തെ മകന് സെവൻ എന്ന് പേരിടാൻ രാമലിംഗം തീരുമാനിക്കുകയായിരുന്നു.
തൃശൂർ സ്വദേശിയായ പുഷ്പയാണ് ഭാര്യ. മക്കൾ: ഭരത് രാജ്, മനീഷ രാജ്. സെവൻരാജ് ആർട്ടിസ്റ്റും മികച്ച ഡാൻസറുമാണ്. എം.ജി.ആർ, ഗാന്ധി ഇവരെല്ലാം അവരുടെ മേഖലയിൽ വ്യത്യസ്തരായിരുന്നു. അതുപോലെ രാഷ്ട്രീയത്തിലും തെൻറതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് സെവൻരാജ് ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.