ന്യൂഡൽഹി: നഗരത്തിലെ അനന്ത്ഗഞ്ച് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് 11 ജീവനുകൾ രക്ഷിച്ചെടുത്ത ഫയർമാന് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജയിനിെൻറ അഭിനന്ദനം. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നേരിട്ടെത്തിയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫയർമാൻ രാജേഷ് ശുക്ലയെ മന്ത്രി അഭിനന്ദിച്ചത്.
‘‘ഫയർമാൻ രാജേഷ് ശുക്ല ഒരു യഥാർഥ ഹിറോ ആണ്. ആളുകളെ രക്ഷിക്കാനായി കത്തിയമരുന്ന കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ച ആദ്യ ഫയർമാനായിരുന്നു രാജേഷ്. അദ്ദേഹം ഏകദേശം 11 പേരുടെ ജീവൻ രക്ഷിച്ചു. അദ്ദേഹത്തിെൻറ അസ്ഥിക്കേറ്റ പരിക്ക് പോലും വകവെക്കാതെ അദ്ദേഹം തെൻറ ജോലി അവസാനം വരെ ചെയ്തു. ഈ ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു.’’ മന്ത്രി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ 5.22 ഓടെയായിരുന്നു ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ചത്. സ്കൂൾ ബാഗുകളും ബോട്ടിലുകളും നിർമ്മിക്കുന്ന 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്. 43 പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷംരൂപ വീതം നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മജിസ്ട്രേറ്റ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ്ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ രണ്ട് കെട്ടിട ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.