ഗുഡ്ഗാവ്: റയാൻ ഇൻറർനാഷണൽ സ്കൂളിൽ ഏഴുവയസുകാരൻ പ്രദ്യുമ്നൻ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ 11ാംക്ലാസ് വിദ്യാർഥിക്ക് ഗുഡ്ഗാവിെല വിചാരണക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ മുതിർന്ന ആളായി കണ്ട് കോടതിയിൽ വിചാരണ നടത്തുമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. അതിനു പിറകെയാണ് പ്രതിയുെട ജാമ്യാപേക്ഷ തള്ളിയത്.
സ്കൂളിലെ പരീക്ഷ ഒഴിവാക്കാനാണ് 11ാം ക്ലാസ് വിദ്യാർഥി ക്രൂരമായ കൊലപാതകം നടത്തിത്. റയാൻ സ്കൂളിെല രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രദ്യുമ്നനെ കഴിഞ്ഞ വർഷം സെപ്തംബർ എട്ടിന് സ്കൂളിെല ബാത്റൂമിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവം നടന്നയുടൻ ഗുഡ്ഗാവ് െപാലീസ് സ്കൂൾ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. എന്നാൽ ഒരുമാസത്തിനു ശേഷം കേസ് സി.ബി.െഎക്ക് കൈമാറുകയും സ്കൂളിെല 11ാം ക്ലാസ് വിദ്യാർഥി കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.