ന്യൂഡല്‍ഹി: ബലാത്സംഗക്കാരെ തല്ലിക്കൊല്ലാൻ ആൾക്കൂട്ടത്തിന് വിട്ടുകൊടുക്കണമെന് ന് അമിതാഭ് ബച്ചെൻറ ഭാര്യയും സമാജ്വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിച്ചാണ് ജയ ബച്ചൻ ഇത്തരമൊരു ആവശ്യമുന്നയിച്ചത്.
ഇത്തരം കേസുകളിൽ കുറ്റവാളികളെ പൊതുജനത്തിന് വിട്ടുകൊടുത്താൽ അവർ ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്ന് ബോളിവുഡ് നടി കൂടിയായിരുന്ന ജയ ബച്ചൻ പറഞ്ഞു. ഇരക്ക് നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണമെന്നും നിര്‍ഭയ കേസില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അതിനു ശേഷമാണ് ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്ന് അവർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.