ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനുമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ മധ്യസ്ഥതക്കായി മൂന്നാമതൊരാൾ എന്ന ചേ ാദ്യം ഉയരുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീർ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ ചർച്ച ചെയ്തിട്ടില്ലെന്നും രാജ്നാഥ് ലോക്സഭയിൽ വ്യക്തമാക്കി.
കശ്മീർ തർക്കത്തിൽ മധ്യസ്ഥത എന്നത് വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടൽ പാടില്ലെന്ന ഷിംല കരാറിന് എതിരാണെന്നും ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കിയതാണെന്നും രാജ്നാഥ് പറഞ്ഞു.
ഇന്ത്യ-പാക് വിഷയത്തിൽ ട്രംപിെൻറ മധ്യസ്ഥത ആവശ്യപ്പെട്ടെന്ന വിവാദത്തിൽ പ്രധാനമന്ത്രി മോദി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം.പിമാർ ഇന്നും പാർലമെൻറിലെ ഇരുസഭകളിലും പ്രതിഷേധിച്ചു. മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് എം.പിമാർ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.