ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാൻ രാഹുൽ; വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡൻറിനെയും ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പരിഭവിച്ചു കഴിയുന്ന മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ദേശീയ നേതൃത്വം. രാഹുൽഗാന്ധി താൽപര്യപ്പെട്ടതു പ്രകാരം ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടി വെള്ളിയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.

ഗുജറാത്തിലെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് അവിടെ പോകേണ്ടി വന്നതിനാൽ രാഹുലിനെ വ്യാഴാഴ്ച കാണാനായില്ല. കോവിഡ് കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ഉമ്മൻചാണ്ടി പങ്കെടുത്തെങ്കിലും കേരള കാര്യങ്ങൾ നേരിട്ടു സംസാരിക്കാനായില്ല.

മുതിർന്ന നേതാവ് എ.കെ. ആൻറണിയേയും മറ്റും ഉമ്മൻചാണ്ടി ബുധനാഴ്ച കണ്ട് സാഹചര്യങ്ങൾ ചർച്ച ചെയ്തു. നേരത്തെ രമേശ് ചെന്നിത്തലയെ ഡൽഹിക്ക് വിളിച്ച് രാഹുൽ അനുനയ ചർച്ച നടത്തിയിരുന്നു.

Tags:    
News Summary - Rahul to persuade Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.