ന്യൂഡൽഹി: നീറ്റ് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സി.ബി.എസ്.ഇക്ക് കത്തയച്ചു.
സി.ബി.എസ്.ഇ മേധാവി അനിത കർവാളിനാണ് കത്തെഴുതിയത്. ഇൗ വർഷം നീറ്റ് എഴുതിയ വിദ്യാർഥികളിൽ രണ്ടുലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ ഒരു വെബ്സൈറ്റിൽ ലഭ്യമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇത്രയും വ്യക്തി വിവരങ്ങളുടെ ചോർച്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്താകമാനമുള്ള ഉദ്യോഗാർഥികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത് അംഗീകരിക്കാനാവില്ല. വ്യക്തി വിവരങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത സി.ബി.എസ്.ഇയുടെ പരീക്ഷാ നടത്തിപ്പിനെതിരെയും ചോദ്യം ഉയരും. അതിനാൽ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം - രാഹുൽ ആവശ്യെപ്പട്ടു.
ഇൗ വർഷം മെയ് ഏഴിന് നടന്ന നീറ്റ് പരീക്ഷ 13ലക്ഷം വിദ്യാർഥികളാണ് എഴുതിയത്. രാജ്യത്താകമാനമുള്ള മെഡിക്കൽ, ദന്തൽ കോളജുകളിൽ പ്രവേശനം ലഭിക്കാനായാണ് പരീക്ഷ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.