മംഗളൂരു:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചിക്കമംഗളൂരു മണ്ഡലത്തിലെ ശൃംഗേരി ശാരദാംബ ക്ഷേത്രം സന്ദർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരപ്രകാരം വെള്ള വസ്ത്രം ധരിച്ചായിരുന്നു രാഹുലിെൻറ ക്ഷേത്രദർശനം.
ശൃംഗേരി മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യയിൽ നിന്ന് രാഹുൽ ആശീർവ്വാദം സ്വീകരിച്ചു.ചിക്കമംഗളൂരു വേദപാഠാശാല വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. അടിയന്തിരാവസ്ഥയെത്തുടർന്ന് 1978ൽ മുത്തശ്ശി ഇന്ദിര ഗാന്ധി ലോക്സഭയിലേക്ക് ജനവിധി തേടി പാർട്ടിയിൽ വിഭാഗീയതക്ക് വഴിതുറന്ന മണ്ഡലമാണ് ചിക്കമംഗളൂരു. മണ്ഡലത്തിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലും രാഹുൽ പ്രസംഗിച്ചു.
ചൊവ്വാഴ്ച രാത്രി മംഗളൂരു ഗോകർണ്ണനാഥ ക്ഷേത്രം,ഉള്ളാൾ ദർഗ്ഗ,റൊസാറിയോസ് ദേവാലയം എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.