ചോട്ടില (ഗുജറാത്ത്): ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ക്ഷേത്രപര്യടനം. പേട്ടൽ സമുദായ സ്വാധീനമേഖലകളെ ഇളക്കിമറിച്ച് നടത്തിയ യാത്രക്കൊടുവിൽ ബുധനാഴ്ച പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഒാടിയെത്തി രാഹുൽ ഗുജറാത്ത് പര്യടനത്തിന് വിരാമമിട്ടു.
സുരേന്ദ്രനഗർ ജില്ലയിലെ പ്രശസ്തമായ ചോട്ടില ക്ഷേത്രദർശനമായിരുന്നു ഇതിൽ പ്രധാനം. മലമുകളിലെ ഇൗ ചാമുണ്ട ക്ഷേത്രത്തിലേക്കുള്ള ആയിരം പടികൾ നിർത്താതെ വെറും 15 മിനിറ്റുകൊണ്ടാണ് രാഹുൽ കയറിയത്. ശനിയാഴ്ച രാവിലെ രാജ്കോട്ടിൽനിന്നാണ് രാഹുൽ ചോട്ടില ക്ഷേത്രത്തിലെത്തിയത്. നവരാത്രി തിരക്കായിരുന്നു ക്ഷേത്രത്തിൽ. പടികൾ കയറിക്കൊണ്ടിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഒാടിക്കയറിയത്. പ്രധാന പൂജാരി അദ്ദേഹത്തിന് പ്രസാദം നൽകി. കാഗ്വാദ് ഗ്രാമത്തിൽ പേട്ടൽ സമുദായക്കാരുടെ പ്രധാന ക്ഷേത്രമായ ഖൊണ്ടാൽ ധാമും രാഹുൽ സന്ദർശിച്ചു.
രാഹുലിെൻറ മൂന്നു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യഇനമായിരുന്നു ക്ഷേത്രദർശനം. 28-30 ശതമാനം വോട്ടുള്ള പേട്ടൽ സമുദായക്കാരുടെ ആരാധനാലയങ്ങളായിരുന്നു രാഹുലിെൻറ ലക്ഷ്യം. കോൺഗ്രസിലെ പേട്ടൽ സമുദായത്തിൽപെട്ട േനതാക്കളുടെ അഭ്യർഥന മാനിച്ചാണ് രാഹുൽ ക്ഷേത്രങ്ങളെ പട്ടികയിൽ പെടുത്തിയത്.കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന ബി.ജെ.പി- സംഘ്പരിവാർ പ്രചാരണത്തിെൻറ മുനയൊടിക്കുകയായിരുന്നു രാഹുലിെൻറ ക്ഷേത്രദർശനത്തിെൻറ ലക്ഷ്യമെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.