ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്നതോടെ പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സാേങ്കതികമായ മറ്റൊരു ഘട്ടംകൂടി പിന്നിടുകയാണ്. രാഹുലിനെതിരെ ആരും പത്രിക സമർപ്പിക്കാത്ത സാഹചര്യത്തിൽ മറ്റ് നടപടി ക്രമങ്ങൾക്ക് പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടർ നടപടികൾ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വിശദീകരിക്കും.
എന്നാൽ, പാർട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അധികാര കൈമാറ്റം ഇൗ മാസം 16ന് ഒൗദ്യോഗികമായി നടക്കുക. പുതിയ അധ്യക്ഷൻ വരുന്നതിനു പിന്നാലെ എ.െഎ.സി.സി പുനഃസംഘടനയുണ്ടാകും. രാഹുൽ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം എ.െഎ.സി.സി ആസ്ഥാനത്ത് നടക്കും. രാഹുൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിെൻറ രേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ സോണിയ ഗാന്ധിക്ക് കൈമാറും. പുതിയ അധ്യക്ഷനുവേണ്ടി സോണിയ കസേര ഒഴിഞ്ഞുകൊടുക്കുന്ന ചടങ്ങും പ്രവർത്തകസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കും.
എ.െഎ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് പുതിയ അധ്യക്ഷെൻറ പ്രാരംഭ പ്രസംഗത്തിെൻറയും സോണിയയുടെ വിടവാങ്ങൽ പ്രസംഗത്തിെൻറയും വേദിയാവും. അതിനുശേഷമോ മുേമ്പാ പ്രവർത്തക സമിതി ചേർന്നേക്കും. പുതിയ അധ്യക്ഷൻ ഒൗപചാരികമായി ചുമതലയേൽക്കുക അടുത്ത എ.െഎ.സി.സി സമ്മേളനത്തിലാണ്. ഡിസംബറിൽതന്നെ സമ്മേളനം നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും ഒരുക്കങ്ങൾ വൈകുന്നതിനാൽ അടുത്തമാസത്തേക്ക് നീണ്ടേക്കും. കർണാടക പാർട്ടി ഭരിക്കുന്ന പ്രധാന സംസ്ഥാനമാണെന്നിരിക്കെ, ബംഗളൂരുവിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിനുമുമ്പ് എ.െഎ.സി.സിയിൽ വിപുലമായ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പുതിയ അധ്യക്ഷൻ സ്വന്തം ടീമിനെ വാർത്തെടുക്കുന്ന സുപ്രധാന പുനഃസംഘടനയായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.