ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കോൺഗ്രസ് തീവ്രസമരത്തിലേക്ക് നീങ്ങരുതെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. തീവ്രസമരത്തിലേക്ക് നീങ്ങുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധം. നേതാക്കൾ പ്രേകാപനപരമായ സമര രീതികളിലേക്ക് കടക്കരുതെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ശബരിമല വിഷയത്തിൽ സ്ത്രീകളുടെ വികാരം മാനിക്കണം. എന്നാൽ, കൊടിപിടിച്ചുള്ള സമരം ഇപ്പോൾ അവിടെ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടികാഴ്ചയിലാണ് രാഹുൽ ഗാന്ധി ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്.
അതേ സമയം, ശബരിമല വിഷയത്തിൽ എ.െഎ.സി.സിയുടെയും കെ.പി.സി.സിയുടെയും നിലപാടുകളിൽ വൈരുധ്യമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ നിലപാട് രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.