അമേത്തി: രണ്ടു മണിക്കൂർ നീണ്ടുനിന്ന മൂന്നു കി.മീ. റോഡ് ഷോക്ക് പിന്നാലെ കോൺഗ്രസ് അധ്യക് ഷൻ രാഹുൽ ഗാന്ധി സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേത്തിയിൽ നാമനിർദേശ പത്രിക നൽ കി. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. എതിര്‍സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച പത്രിക നൽകും.
ഉത്തർപ്രദേശിലെ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി മഹാസഖ്യം രാഹുലിനെതിരെ സ്ഥാനാർഥിയെ നിർത്തുന്നില്ല. പതിനായിരക്കണക്കിന് പ്രവർത്തകരാണ് രാഹുലിന് ആശംസകളേകി റോഡ് ഷോയിൽ അണിനിരന്നത്. പൂക്കൾ വിതറിയും കൈകൾ വീശിയും ആർത്തുവിളിച്ചും അവർ ഉറച്ചപിന്തുണ പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ വെല്ലുവിളിയെ ആൾക്കൂട്ടത്തെ നിരത്തി പ്രതിരോധിക്കാൻ ഉറച്ചുതന്നെയാണ് പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസിെൻറ ശക്തിപ്രകടനം.
പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വാദ്രയും മക്കളും രാഹുലിെൻറ റോഡ് ഷോയിൽ പങ്കെടുത്തു. 15 വർഷമായി രാഹുൽ ഗാന്ധിയാണ് അമേത്തിയെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്നത്. മേയ് ആറിനാണ് വോട്ടെടുപ്പ്. അമേത്തിക്കുപുറമെ വയനാട് മണ്ഡലത്തിൽനിന്നുകൂടി രാഹുൽ ജനവിധി തേടുന്നുണ്ട്. രാഹുൽ ഏപ്രിൽ നാലിന് വയനാട്ടിൽ പത്രിക നൽകിയിരുന്നു. അതേസമയം, റായ്ബറേലിയിൽ സോണിയ വ്യാഴാഴ്ച പത്രിക നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.