ബംഗളൂരു: പാവപ്പെട്ടവരുടെയും കച്ചവടക്കാരുടെയും കൈയിൽനിന്ന് പണം തട്ടിയെടുത്ത് നീരവ് മോദിക്കും മെഹുൽ ചോ ക്സിക്കും വിജയ് മല്യക്കും നൽകി രാജ്യംവിടാൻ സഹായിച്ച മോദി നൂറുശതമാനം കള്ളനാണെന്ന് റഫാൽ കേസ് തെളിയിച്ചിര ിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളന്മാരുടെ സംഘത്തെയാണ് അദ്ദേഹം നയിക്കുന്നത്.
കുറച്ചു പണക്കാർക്ക് മാത്രം വേണ്ടിയുള്ള പ്രധാനമന്ത്രിയാണ് മോദി. ചെറുകിട ബിസിനസുകാരുടെ ജീവിതം മോദി തകർത്തു. ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലില്ല. 2014 ൽ മോദി നൽകിയ രണ്ടുകോടി തൊഴിലവസരം എന്ന വാഗ്ദാനത്തിനെന്തുപറ്റി? തൊഴിലിനെ കുറിച്ചും വികസനത്തെ കുറിച്ചും എന്തുകൊണ്ടാണ് മോദി ഇപ്പോഴൊന്നും പറയാത്തത്? ബി.ജെ.പിയുടെ തെരെഞ്ഞടുപ്പ് പ്രകടന പത്രികയിൽപോലും തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.
കർഷകർക്കായി നിരവധി പദ്ധതികൾ കോൺഗ്രസ് നടപ്പാക്കും. വായ്പ തിരിച്ചടക്കാത്തതിെൻറ പേരിൽ ഒരു കർഷകനും ജയിലിൽ പോവേണ്ടിവരില്ല. എല്ലാ കർഷകരുടെയും കടം ഞങ്ങൾ വീട്ടും. കർഷകർക്കായി മിനിമം താങ്ങുവില ഉയർത്തും. ഇൗ തെരെഞ്ഞടുപ്പ് രണ്ടു ആശയധാരകൾ തമ്മിലെ പോരാട്ടമാണെന്നും കോൺഗ്രസ് ജനങ്ങളെ ഒന്നിപ്പിക്കുേമ്പാൾ വിഭാഗീയ രാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ചിത്രദുർഗയിലും മാണ്ഡ്യ മണ്ഡലത്തിലെ കെ.ആർ നഗറിലും രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് റാലികളിൽ പെങ്കടുത്തു.
കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിൽ അസ്വാരസ്യം നിലനിൽക്കുന്ന മാണ്ഡ്യയിൽ കോൺഗ്രസ് അധ്യക്ഷനെതന്നെ റാലിക്കെത്തിച്ച് വിമതശല്യം കുറക്കാമെന്ന കണക്കുകൂട്ടലിലാണ് സഖ്യം. രാഹുൽഗാന്ധിയും ദേവഗൗഡയും നേതൃത്വം നൽകിയ റാലിക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മന്ത്രി ഡി.കെ. ശിവകുമാർ, ഏകോപന സമിതി ചെയർമാൻ സിദ്ധരാമയ്യ, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു, മല്ലികാർജുൻ ഖാർഗെ, സ്ഥാനാർഥികൾ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.