ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ് 19 നിർണയ പരിശോധന വർധിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി. വൈറ സ് ബാധ സംശയിക്കുന്നവരെ ആവർത്തിച്ചുള്ള പരിശോധനക്ക് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ രീതിയിലുള്ള പരിശോധനകളാണ് കേന്ദ്ര സർക്കാർ നിലവിൽ നടത്തുന്നത്. എന്നാൽ, രോഗികളിൽ പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ ആവർത്തിച്ചുള്ള കോവിഡ് നിർണയ പരിശോധന നടത്താറുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്കാണ് ഇത്തരത്തിൽ പരിശോധന നടത്താറുള്ളതെന്നും അജ്മീർ ജില്ലയിൽ ഇപ്രകാരം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച ഒരു മുതിർന്ന കോൺഗ്രസ് നേതാവ്, ഒന്നിലധികം പരിശോധന നടത്തുന്നത് നല്ലതാണെന്ന് പറഞ്ഞു. ഈ മാർഗത്തിലൂടെ രോഗം സ്ഥിരീകരിച്ചാൽ വൈറസ് പടരുന്നത് തടയുന്നതിനും സമയബന്ധിതമായി ചികിത്സ നൽകുന്നതിനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.