ഗാന്ധിനഗർ: കേന്ദ്ര സർക്കാർ നടപ്പാക്കിയ ജി.എസ്.ടി യഥാർഥത്തിൽ ‘ഗബ്ബർ സിങ് ടാക്സ്’ ആണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ നികുതി സംവിധാനം കോൺഗ്രസിെൻറ ആശയമാണ്. എന്നാൽ, നോട്ട് നിരോധനവും ജി.എസ്.ടിയും ജനങ്ങൾക്കുനേരെ സർക്കാറിെൻറ ഇരട്ട ആക്രമണമാണ്. ജി.എസ്.ടി ചെറുകിട കച്ചവടക്കാരെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന നവസര്‍ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ജി.എസ്.ടിയുടെ മറവിൽ സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാറിനെ രാഹുൽ പരിഹസിച്ചത്. അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ നിശിത വിമർശനമാണ് രാഹുൽ മോദിക്കെതിരെ നടത്തിയത്.
‘‘നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്കുതന്നെ രണ്ടുമൂന്നു ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. നോട്ട് നിരോധനം നടപ്പാക്കി അഞ്ചു മാസത്തിനു ശേഷമാണ് നടപടി തെറ്റാണെന്ന് മോദിക്ക് മനസ്സിലായത്-രാഹുൽ പറഞ്ഞു. േമാദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പരാജയമാണ്. ഒരു കമ്പനിക്ക് മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടായുള്ളൂ. മോദി അധികാരത്തിൽ വന്നശേഷം അമിത് ഷായുടെ മകെൻറ കമ്പനിയുടെ വിറ്റുവരവ് കുതിച്ചുയർന്നു. താൻ ഒരിക്കലും അഴിമതി നടത്തില്ല; മറ്റുള്ളവരെ അഴിമതി നടത്താൻ അനുവദിക്കുകയുമില്ല എന്ന സ്വന്തം വാക്കുകൾ മോദി മറക്കരുത്.
നാനോ കാർ പ്ലാൻറ് സ്ഥാപിക്കാൻ ഒരു കമ്പനിക്ക് മോദി 30 -35 കോടി രൂപ നൽകി. പാവപ്പെട്ട കർഷകരുടെ ബാങ്ക് വായ്പകൾ തീർക്കാൻ ഇൗ പണം ഉപേയാഗിക്കാമായിരുന്നു. എന്നാൽ, കർഷകരുടെ ശബ്ദം അദ്ദേഹം ശ്രദ്ധിക്കുന്നില്ല. പകരം വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു.
മോദി ‘മൻ കി ബാതി’ലൂടെയാണ് സംസാരിക്കുന്നത്. എന്നാൽ, ഗുജറാത്തിെൻറ ‘ദിൽ കി ബാതിെന’ക്കുറിച്ചാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഗുജറാത്തിലെ രോഷാകുലരായ യുവാക്കളെ നിശ്ശബ്ദരാക്കാനാവില്ല. ‘മേക്ക് ഇൻ ഇന്ത്യ’യെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നു. എന്നാൽ, ഗുജറാത്തിൽ 30 ലക്ഷം പേർ തൊഴിലില്ലാതെ വലയുകയാണ് -രാഹുൽ പറഞ്ഞു.
#WATCH: Rahul Gandhi mocks PM on demonitisation announcement, says, 'PM said I don't like 500-1000 notes so I'm discontinuing them hahaha' pic.twitter.com/OYv4wparyO
— ANI (@ANI) October 23, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.