ചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ നഴ്സിങ് കോളജിൽ മലയാളിയായ ഒന്നാംവർഷ വിദ്യാർഥിയെ റാഗ് ചെയ്ത കേസിൽ നാലു മലയാളി വിദ്യാർഥികൾ അറസ്റ്റിൽ.
കോയമ്പത്തൂർ ശരവണംപട്ടി പി.പി.ജി നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ കൊല്ലം പന്മന സ്വദേശി എ. റിസ്വാനെ (20) റാഗ് ചെയ്ത കേസിൽ മലയാളി വിദ്യാർഥികളായ െഎ. റാസിം, എ. സനൂഫ്, ബി. അശ്വിൻരാജ്, എസ്. ജിദു ജി. സാമുവേൽ എന്നിവരെയാണ് സിംഗാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്ത മുന്നറിയിപ്പ് നൽകി ഇവരെ ജാമ്യത്തിൽ വിട്ടു. സംഘത്തിൽപ്പെട്ട ഒമ്പത് വിദ്യാർഥികളെകൂടി പൊലീസ് തേടുന്നുണ്ട്.
സെപ്റ്റംബർ 20നാണ് ക്ലാസുകൾ പുനരാരംഭിച്ചത്. 27ന് രാവിലെ 11ന് റിസ്വാൻ ഹോസ്റ്റൽ മുറിയിൽ തനിച്ചിരിക്കവേയാണ് 13 അംഗ രണ്ടാംവർഷ വിദ്യാർഥികൾ ഇരച്ചുകയറി റാഗ് ചെയ്തത്. ക്രൂരമായ മർദനത്തിനും ഇരയായി. കോളജധികൃതരോട് പരാതിപ്പെെട്ടങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് നാട്ടിലുള്ള രക്ഷിതാക്കളുടെ നിർദേശാനുസരണം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.