തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഖത്തർ എയർവേയ്സ് വിമാനം അടിയന്തരമായി ഗോവ വിമാനത്താവളത്തിൽ ഇറക്കി. ശനിയാഴ്ച പുലർെച്ച നാലിന് തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്കുപോയ വിമാനമാണ് ഗോവയിലിറക്കിയത്. പൈലറ്റ് ഇറ്റാലിയന്‍ സ്വദേശി സീയുഡിനോ ഒട്ടാവിയോക്കാണ് വിമാനം പറപ്പിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായത്.
തുടര്‍ന്ന് കോ പൈലറ്റിന് വിമാനത്തിെൻറ നിയന്ത്രണം കൈമാറുകയായിരുന്നു. ഈ സമയം വിമാനം മുംബൈ എയര്‍ട്രാഫിക് കണ്ട്രോളിെൻറ നിയന്ത്രണത്തിലായിരുന്നു. കോപൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് വിമാനം അപ്പോള്‍ പറന്നിരുന്ന പരിധിക്കടുത്തുള്ള ഗോവ വിമാനത്താവളത്തിൽ ഇറക്കാന്‍ എയർ ട്രാഫിക് കൺട്രോൾ റൂമിൽനിന്ന് നിര്‍ദേശം നല്‍കി. ഇതിനെ തുടർന്ന് കോ-പൈലറ്റ് വിമാനം ഗോവ വിമാനത്താവളത്തിൽ രാവിലെ 6.45യോടെ ലാൻഡിങ് നടത്തി. പൈലറ്റിനെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 127 യാത്രക്കാരെയും മൂന്നരയോടെ ദോഹയില്‍നിന്ന് മറ്റൊരു വിമാനമെത്തിച്ച് കൊണ്ടുപോയതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.