ന്യൂഡൽഹി: ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിൽ പ്രതിഷേധം. പരാതിക്കാരിയുടെ ഭാഗം കേൾക്ക ാതെ പരാതി തള്ളിയതിനെതിരെ വനിതാ സംഘടനകളും അഭിഭാഷകരുമാണ് സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി യത്.
ഇതേതുടര്‍ന്നു സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു മണ്ഡി മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
സുപ്രീംകോടതി മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡന പരാതി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിയാണ് തള്ളിയത്. സുപ്രീംകോടതി ജഡ്ജിമാരിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. നീതി ലഭിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി ബഹിഷ്കരിച്ചശേഷം നടപടിയുമായി മുന്നോട്ടുപോയാണ് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർകൂടി അടങ്ങുന്ന സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയത്. സമിതി റിപ്പോർട്ട് പരസ്യപ്പെടുത്തുകയില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.