ന്യൂഡൽഹി: നോട്ട് നിരോധനത്തിെൻറ മൂന്നാം വാർഷികത്തിൽ റിസർവ് ബാങ്കിനുമുന്നിൽ യൂ ത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്. മാന്ദ്യത്തിലേക്ക് തള്ളിവിട്ട് സമ്പദ്വ്യവസ് ഥ തകർത്തതിന് മോദിസർക്കാർ ജനങ്ങളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അഖിലേന്ത്യ പ്രസിഡൻറ് ബി.ബി. ശ്രീനിവാസിെൻറ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തുനിന്ന് മാർച്ച് നടത്തിയവരെ റിസർവ് ബാങ്കിന് മുന്നിൽ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
നോട്ട് നിരോധനമെന്ന തുഗ്ലക് പരിഷ്കാരം വലിയ മണ്ടത്തമാണെന്ന് തെളിഞ്ഞതോടെ ബന്ധപ്പെട്ടവരെല്ലാം മൗനം പാലിച്ചു നിൽക്കുകയാണെങ്കിലും, കഷ്ടപ്പെടുത്തിയതിന് ജനവും ചരിത്രവും മോദിസർക്കാറിന് മാപ്പുകൊടുക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. സമ്പദ്മേഖല തകർത്തു കളഞ്ഞതിന് തക്ക തിരിച്ചടി കിട്ടുന്നുവെന്ന് കോൺഗ്രസ് ഉറപ്പുവരുത്തും.
നോട്ട് മണ്ടത്തം സ്വന്തം ജനങ്ങളുടെ ജീവനോപാധിയും 125 പേരുടെ ജീവനും തകർക്കുന്നതിനാണ് വഴിവെച്ചത്. മൂന്നുലക്ഷം കോടിയുടെ കള്ളപ്പണം ഇല്ലാതാക്കാനും ഡിജിറ്റൽ പണമിടപാടു പ്രോത്സാഹിപ്പിക്കാനും നോട്ടു നിരോധനം സഹായിക്കുമെന്ന് സുപ്രീംകോടതിയിൽ ഉന്നയിച്ച അവകാശവാദം സർക്കാർ എങ്ങനെ മറന്നുവെന്ന് സോണിയ ചോദിച്ചു.
ചെറുകിട ഇടത്തരം വ്യാപാര വ്യവസായങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി മാന്ദ്യം രൂക്ഷമാക്കിയതിനു പിന്നാലെ ഇപ്പോൾ ഇന്ത്യയുടെ സമ്പദ്രംഗത്തിന് സുസ്ഥിരത നഷ്ടപ്പെട്ടുവെന്നാണ് മൂഡീസ് വ്യക്തമാക്കുന്നത്. ഇത്തരം വികല ഭരണമാതൃകക്ക് ജനങ്ങളോട് സർക്കാർ മറുപടിപറയേണ്ടതുണ്ടെന്ന് സോണിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.