ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ഡൗൺ ഇനിയും നീേട്ടണ്ടി വന്നാൽ ദശലക്ഷങ്ങൾ ദാരിദ്ര ്യത്തിലേക്ക് വീഴുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ദുവ്വുരി സുബ്ബറാവു. അതേസമയം, ഇൗ പ്രതിസന്ധിക്ക് ശേഷം മറ ്റേത് രാജ്യത്തേക്കാളും നന്നായി ഇന്ത്യ അതിവേഗ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ദൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു സുബ്ബറാവു.
കോവിഡും ലോക്ഡൗണും ഇൗ വർഷത്തെ വളർച്ചയെ കാര്യമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൗ വർഷം 1.9 ശതമാനമായി ഇന്ത്യയുടെ വളർച്ച ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, വളർച്ച പൂർണമായി നിലക്കുന്ന സാഹചര്യമോ വിപരീത വളർച്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ വിദഗ്ദർ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇൗ സാഹചര്യം ഇനിയും തുടർന്നാൽ ദശലക്ഷങ്ങൾ ജീവനോപാധി നിലച്ച് പട്ടിണിയിലാകും. കഴിഞ്ഞ വർഷം അഞ്ച് ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച. ഇൗ വർഷം അത് പൂർണായും നിലക്കുന്ന സാഹചര്യമാണ് മുന്നിലുള്ളത്.
അതേസമയം, ഇന്ത്യക്ക് അതിവേഗം തിരിച്ച് വരാനാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ സംഭവിക്കുന്നത് പോലെയുള്ള മൂലധന നഷ്ടം ഇല്ല എന്നത് തിരിച്ച് വരവിന് അനുകൂലമാണ്. ലോക്ഡൗൺ നീങ്ങുന്നതോടെ പ്രവർത്തിക്കാൻ സജ്ജമായ ഫാക്ടറികളും വ്യവസായ വാണിജ്യ കേന്ദ്രങ്ങളുമാണുള്ളത്.
2008 ലെ ആഗോള മാന്ദ്യത്തെ നാം അതിവേഗം മറികടന്നിട്ടുണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.