ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ ഫാത്തിമ ലത്തീഫിെൻറ മരണം ആത്മഹത്യയല്ലെന്നും ഇൻസ് റ്റിറ്റ്യൂഷനൽ കൊലപാതകമാണെന്നും മുൻ മദ്രാസ് െഎ.െഎ.ടി പ്രഫ. ഡബ്ല്യു.ബി. വസന്ത കന്തസ ാമി. ‘നക്കീരൻ’ ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് െഎ.െഎ.ടിയിൽ നടക്കുന്ന ജാതിമതവിവ േചനത്തെക്കുറിച്ച് അവർ തുറന്നടിച്ചത്. ഉയർന്ന ജാതിക്കാർക്കു മാത്രമേ അവിടെ പഠനം സ ുഗമമായി തുടരാനാവൂ.
28 വർഷം നീണ്ട സർവിസിനിടെ മുസ്ലിം വിദ്യാർഥികളെ വളരെ വിരള മായി മാത്രമേ കണ്ടിട്ടുള്ളൂ. എം.എസ്സിയിൽ ഇതേവരെ 10 മുസ്ലിം വിദ്യാർഥികൾ മാത്രമേ കോഴ്സ് പൂർത്തിയാക്കിക്കാണൂവെന്നും അവർ പറഞ്ഞു. ഇേൻറണൽ മാർക്ക് നൽകുന്നതിൽ അധ്യാപകർ വിവേചനം പുലർത്താറുണ്ട്. ഉന്നതകുലജാതർക്ക് മാത്രമാണിവിടെ പ്രാമുഖ്യം.
സ്വയംഭരണാധികാരത്തിെൻറ പേരിൽ െഎ.െഎ.ടി മാനേജ്മെൻറ് ആരെയും വകവെക്കുകയോ ഭരണകൂടങ്ങളെ മാനിക്കുകയോ ചെയ്യാറില്ല. സംവരണ തത്ത്വങ്ങൾ െഎ.െഎ.ടിയിൽ നടപ്പാക്കാറില്ല. ചോദിച്ചാൽ യോഗ്യതയില്ലെന്നായിരിക്കും മറുപടി. മുസ്ലിം ദലിത് വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠിച്ച് പുറത്തേക്ക് പോകാനാവില്ല. ന്യൂനപക്ഷമാണെന്ന് രേഖകളിൽ കണ്ടാൽ പിന്നീട് ആ വിദ്യാർഥിയുടെ പഠനകാലം ദുരിതപൂർണമായിരിക്കും.
കറുത്തനിറക്കാരായ വിദ്യാർഥികളോടുപോലും കടുത്ത വിവേചനമാണ് നിലനിൽക്കുന്നത്. അത്ര ശക്തമാണ് ജാതിക്കോട്ട. മുൻകാലങ്ങളിൽ പ്രവേശനപരീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അധ്യാപകർക്ക് വേണ്ടപ്പെട്ടവർക്ക് പ്രവേശനം നൽകും. സ്വയംഭരണത്തിെൻറ മറവിലാണ് അനീതികൾ അരങ്ങേറുന്നത്. സ്വയംഭരണം നടത്തുന്നവർ സർക്കാറിൽനിന്ന് കോടികൾ വാങ്ങുന്നത് എന്തിനാണെന്നും വസന്ത ചോദിക്കുന്നു.
തൊട്ടുകൂടായ്മയും തീണ്ടായ്മയും കാരണം ദലിത് വിദ്യാർഥികൾക്ക് ഹോസ്റ്റലുകളിൽ താമസസൗകര്യം നിഷേധിക്കപ്പെടുന്നു. ദലിത് അധ്യാപകർക്ക് പ്രഫസർഷിപ് എളുപ്പം കിട്ടാറില്ല. മനു സംസ്കാരമാണ് െഎ.െഎ.ടിയിൽ.സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസം ആവശ്യമില്ലെന്ന മനോനിലയാണിവർക്ക്. ‘ഗണിതം’ ബ്രാഹ്മണരുടെ വിഷയമായാണ് കരുതുന്നത്. െഎ.െഎ.ടിയിലെ നിയമനങ്ങളിൽ സംവരണ തത്ത്വങ്ങൾ പാലിക്കപ്പെടുന്നതോടൊപ്പം സുതാര്യമാക്കുകയും വേണം.
കുറ്റാരോപിതരായ മൂന്ന് അധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാതെ ഇവരെ വിശ്വസിച്ച് മകളെ ഏൽപിച്ചുപോയ ഫാത്തിമയുടെ പിതാവിനെയാണ് പൊലീസ് മണിക്കൂറുകളോളം വിചാരണ നടത്തുന്നത്. ഇത്തരത്തിൽ വീട്ടുകാരെ പീഡിപ്പിച്ച് മനംമടുപ്പിക്കുകയാണ് ഇവരുടെ തന്ത്രമെന്നും വസന്ത കന്തസാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.