ജയിലിൽ നിന്ന് പുറത്തിറങ്ങിയ വീഡിയോ ദൃശ്യം
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊടും ക്രിമിനലുകളായ തടവുകാർക്ക് വി.ഐ.പി പരിഗണന നൽകി അഴിഞ്ഞാടാൻ അവസരം നൽകിയ വീഡിയോ പുറത്തിറങ്ങിയതോടെ ജയിൽചീഫ് സൂപ്രണ്ട് കെ. സുരേഷിനെ സ്ഥലംമാറ്റി. സംഭവത്തെത്തുടർന്ന് ഉന്നതതല മീറ്റിങ് നടത്തിയ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആണ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തശേഷം പകരം ഐ.പി.എസ് ഓഫിസറെ നിയമിച്ചത്.
ബലാത്സംഗ പരമ്പരതന്നെ നടത്തിയ കൊടും ക്രിമിനൽ ഉമേഷ് റെഡ്ഡി, ഭീകരാക്രണത്തിൽപങ്കാളിയായ ജുഹാദ് ഹമീദ് ഷക്കീൽ മുന്ന, സ്വർണക്കടത്തുകാരൻ തരുൺ കൊണ്ടുരു രാജു എന്നിവരാണ് ജയിലിൽ മൊബൈൽ ഫോണുമായി ആഘോഷവും അഴിഞ്ഞാട്ടവും നടത്തിയത്. ഇതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
നിരവധി വീഡിയോകൾ പുറത്തുവന്നു. ഒന്ന് 2023 ലെ വീഡിയോ ആണ്, പല സമയത്തും ഇവർ ജയിലിൽ ഇത്തരം പ്രവർത്തികൾ നടത്തിയതായി ആദ്യന്തര മന്ത്രി പറഞ്ഞു. സംഭവം അന്വേഷിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ ഗവൺമെന്റ് നിയോഗിച്ചു. ഇവിടം മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.