ന്യൂഡൽഹി: ഭോപ്പാൽ എം.പി പ്രജ്ഞാ സിങ് ഠാക്കൂർ ഡൽഹി എയിംസിൽ കാൻസറിനും കാഴ്ചക്കുറവിനുമുള്ള ചികിത്സയിലാണെന്ന് ബി.ജെ.പി. പ്രജ്ഞ സിങ്ങിനെ കാണാനില്ലെന്ന തരത്തിൽ ഭോപ്പാലിൽ പോസ്റ്ററുകൾ വ്യാപകമായതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി എത്തിയത്.
ജനങ്ങൾ കോവിഡിനെ തുടർന്ന് നെട്ടോട്ടമോടുന്ന സമയത്ത് സ്ഥലം എം.പിയെ കാണാനില്ലെന്ന തരത്തിൽ നിരവധി പോസ്റ്ററുകൾ ഭോപ്പാൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘‘ജനങ്ങൾ േവാട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ശരിക്ക് ചിന്തിക്കണം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ദിഗ്വിജയയ് സിങ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുേമ്പാൾ ജനങ്ങൾ െതരഞ്ഞെടുത്ത പ്രജ്ഞ എവിടെയാണ്? ’’ - കോൺഗ്രസ് നേതാവ് കമലേശ്വർ പട്ടേൽ പ്രതികരിച്ചിരുന്നു.
അതേസമയം, പ്രജ്ഞയെ പ്രതിരോധിച്ച് ബി.ജെ.പി വക്താവ് രാഹുൽ കോത്താരി രംഗത്തെത്തി. കാൻസർ, കാഴ്ച തകരാർ എന്നിവ കാരണം ഡൽഹി എയിംസിൽ ചികിത്സയിലാണ് അവർ. ഇതിനിടയിലും സമൂഹ അടുക്കളകളിലേക്കും മറ്റും അവർ സഹായം നൽകിയിരുന്നു. ദിഗ് വിജയ് സിങ്ങിെൻറ പൊതുജനങ്ങൾക്കായുള്ള പ്രവർത്തനം വെറും രാഷ്ട്രീയമാണെന്നും രാഹുൽ കോത്താരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.