ആശങ്ക ഉയര്‍ത്തി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോവിഡ് നിരക്ക്; അസമില്‍ ഇന്ന് മുതല്‍ വീണ്ടും ലോക്ഡൗണ്‍

ഗുവാഹതി: രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള 73 ജില്ലകളില്‍ 45ഉം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അരുണാചല്‍ പ്രദേശ് -18, മണിപ്പൂര്‍ -ഒമ്പത്, മേഘാലയ -ആറ്, ത്രിപുര -നാല്, സിക്കിം -നാല്, നാഗാലാന്‍ഡ് -മൂന്ന്, മിസോറാം -ഒന്ന് എന്നിങ്ങനെയാണ് ടി.പി.ആര്‍ 10ന് മുകളിലുള്ള ജില്ലകളുടെ കണക്ക്.

മേഖലയില്‍ മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് -5974 പേര്‍. മേഘാലയ -4354, ത്രിപുര -3962, മിസോറാം -3730, സിക്കിം -1869, നാഗാലാന്‍ഡ് -1192 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവര്‍.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകളും നിയന്ത്രണ മാര്‍ഗങ്ങളും കര്‍ശനമാക്കണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 10 ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍ നിയന്ത്രണമേര്‍പ്പെടുത്തണം -അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിരക്കിലെ വര്‍ധനവിനെ തുടര്‍ന്ന് അസമില്‍ ഏഴ് ജില്ലകളില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - Positivity rate in Northeast is a worry: govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.