ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ പങ്കുണ്ടെന്ന് ആരോപ ിച്ച് രണ്ടു പോപുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ക ലാപത്തിന് പ്രേരിപ്പിച്ചെന്നും സാമ്പത്തിക സഹായം നൽകിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തി ഡല്‍ഹി പ്രസിഡൻറ് പര്‍വേസ് അഹ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ശാഹീൻബാഗ് രാപ്പകൽ സമരത്തിന് മുഹമ്മദ് ഇല്യാസ് ഫണ്ട് പിരിച്ചുവെന്നും ഇത് കലാപത്തിന് ഉപയോഗിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
ഡൽഹി കലാപത്തിൽ ഫണ്ട് ഇറക്കിയവരെ തിരിച്ചറിഞ്ഞുവെന്ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഘ്പരിവാർ നടത്തിയ വംശീയാതിക്രമത്തിൽ ഏറെ നാശനഷ്ടമുണ്ടായ ശിവ വിഹാറിലാണ് അറസ്റ്റിലായ ഇല്യാസ് താമസിക്കുന്നത്. നേരത്തേ പോപുലർ ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദ് ഡാനിഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.