ജഗൻ മോഹൻ റെഡ്ഡി മോദിയെ കണ്ടു

ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗംഭീര വിജയം സ്വന്തമാക്കിയ വൈ.എസ്.ആർ കോൺഗ്രസ്  നേതാവ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.

വൈ.എസ്.ആർ കോൺഗ്രസിലെ വി. വിജയ സായ് റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കളും ജഗനെ അനുഗമിച്ചിരുന്നു. മോദിയെ പൊന്നാട അണിയിച്ചാണ് ജഗൻ സന്തോഷം പങ്കുവെച്ചത്.

ആന്ധ്രക്ക് പ്രത്യേക പദവി നൽകാൻ തയാറാകുന്ന ആരെയും പിന്തുണക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജഗൻ പ്രസ്താവിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയപ്രാധാന്യം കൽപിക്കപ്പെട്ടു. മോദി സർക്കാരിന് പിന്തുണ നൽകിയിരുന്ന ചന്ദ്രബാബു നായിഡു പ്രത്യേക പദവി നിഷേധിച്ചതിനെ തുടർന്ന് പിന്തുണ പിൻവലിച്ചിരുന്നു.

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിൽ കൂടിക്കാഴ്ചയിൽ ഇത് ചർച്ചയായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയ ജഗൻ സഹായം ആവശ്യപ്പെട്ടതായി എ.എൻ.ഐ ന്യസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

175 സീറ്റുകളുള്ള ആന്ധ്രയിൽ 151 സീറ്റുകൾ നേടിയാണ് ജഗൻ അധികാരം പിടിച്ചത്. 25 ലോക്സഭ സീറ്റുകളിൽ 22ഉം വൈ.എസ്.ആർ.സി.പിക്കാണ്.

Tags:    
News Summary - PM-Jagan Reddy Discussions In Delhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.