ബീഹാറിലെ ആശുപത്രികൾക്ക് പി.എം കെയേഴ്സിൽ നിന്ന് പണം നൽകും; ഇലക്ഷൻ സ്റ്റണ്ടെന്ന് പ്രതിപക്ഷം

ഡൽഹി: ബീഹാറിലെ രണ്ട് ആശുപത്രികൾക്ക് പി.എം കെയേഴ്സിൽ നിന്ന് പണം നൽകാൻ തീരുമാനം. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്നയിലും മുസാഫർപൂരിലും 500 കിടക്കകളുള്ള കോവിഡ് -19 താൽക്കാലിക ആശുപത്രികൾക്ക് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് തിങ്കളാഴ്ച അറിയിച്ചത്.

'ബി‌ഹാറിലെ പട്‌നയിലും മുസാഫർപൂരിലുമുള്ള കോവിഡ് ആശുപത്രികൾക്ക് പണം അനുവദിക്കാൻ പി‌ എം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് തീരുമാനിച്ചു. ബീഹാറിലെ കോവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കും'-പി‌.എം‌.ഒ ഇന്ത്യ ട്വീറ്റ് ചെയ്തു. പട്നയിലെ ബിഹ്തയിൽ 500 കിടക്കകളുള്ള ആശുപത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തെന്നും മുസാഫർപൂരിലേത് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മറ്റൊരു ട്വീറ്റിലുണ്ട്.

ആശുപത്രികളിൽ വെൻറിലേറ്ററുകളുള്ള 125 ഐ.സി.യു കിടക്കകളും 375 സാധാരണ കിടക്കകളുമുണ്ട്. ഓരോ കിടക്കയ്ക്കും ഓക്സിജൻ വിതരണമുണ്ട്. സായുധ സേനയാണ് ഡോക്ടർമാരേയും പാരാമെഡിക്കൽ സ്റ്റാഫുകളേയും നൽകുകയെന്നും പി.എം.ഒ ഇന്ത്യ ട്വീറ്റ് ചെയ്യുന്നു. എന്നാൽ പ്രധാനമന്ത്രിയുെട നീക്കം വളരെ താമസിച്ചുപോയെന്നും ഇത് വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.

ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ബീഹാർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ നടപടികൾ. കുറച്ച് മാസങ്ങളായി മോദി തെൻറ പ്രസംഗങ്ങളിലും മാൻ കി ബാത്ത് പരിപാടികളിലും ബീഹാറിനെപറ്റി വാചാലനായിരുന്നു.

മോദി തെൻറ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫൻറ് എന്നിവയുടെ മാതൃകയിൽ പ്രോജക്ട് ഡോൾഫിൻ പ്രഖ്യാപിച്ചിരുന്നു. ബീഹാറിൽ ഗംഗാ നദിയിൽ രണ്ട് ഡോൾഫിൻ സങ്കേതങ്ങളുണ്ട്. ഇതാണ് പ്രധാനമന്ത്രിയുടെ ഉന്നമെന്നും മേഖലയിലുള്ളവർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.