ന്യൂഡൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപ പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും മാറ്റിവെക്കും. 18 വയസ്സ് പൂർത്തിയായാൽ ഈ തുകയിൽ നിന്ന് സ്റ്റൈപ്പൻഡ് നൽകും. 23ാം വയസ്സിൽ തുക പൂർണമായും കുട്ടികൾക്ക് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസും ലഭ്യമാക്കും. കേന്ദ്രീയ, നവോദയ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക. കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലാണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ ഫീസ് സർക്കാർ വഹിക്കും.
ഉന്നതവിദ്യാഭ്യാസത്തിനായി വായ്പകൾ നൽകും. വായ്പ പലിശ കേന്ദ്ര സർക്കാർ വഹിക്കും. വിവിധ സംസ്ഥാന സർക്കാറുകൾ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിേന്റയും പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.