ന്യൂഡൽഹി: പാകിസ്താനോടുള്ള ഇഷ്ടം പലപ്പോഴായി തുറന്നു പറഞ്ഞ പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവിനെതിരെ ബി.ജെ.പി. പാകിസ്താനെ ഇഷ്ടപ്പെടുന്നവർ ഇംറാൻ ഖാെൻറ മന്ത്രി സഭയിൽ ചേരണമെന്നാണ് ബി.ജെ.പി വക്താവ് സംപിത് പാത്രയുടെ ഉപദേശം.
പാകിസ്താനിലെ കസൗലിയിലെ ആഘോഷത്തിൽ സിദ്ദു ഇൗയടുത്ത് പെങ്കടുത്തതിനെ വിമർശിച്ചുകൊണ്ടാണ് സാംപിതിെൻറ ഉപദേശം. സിദ്ദുവിന് ദക്ഷിണേന്ത്യയോടുള്ളതിനേക്കാൾ അടുപ്പം പാകിസ്താനോടാണ്. രാജ്യത്തെ ഉത്തര-ദക്ഷിണ ഭാഗങ്ങളായി വിഭജിക്കുന്നതിനുള്ള കോൺഗ്രസിെൻറ ഗൂഢാലോചനയാണിെതന്നും പാത്ര വിമർശിച്ചു.
പാകിസ്താനോട് അേദ്ദഹം കാണിക്കുന്ന സ്നേഹം കാണുേമ്പാൾ ഇംറാൻ ഖാെൻറ മന്ത്രിസഭയിൽ അംഗമാകാൻ വേണ്ടി ഉപദേശിക്കാനാണ് തോന്നുന്നത്. എപ്പോഴും പാകിസ്താനുമായി ബന്ധപ്പെട്ടിരിക്കുന്നത് ഗൂഢാലോചനയുെട ഭാഗമാണ് എന്നും സാംപിത് പാത്ര വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.