ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസുകാർക്കെതിരെ വെടിവെച്ച ഷാരൂഖിെൻറ വീട്ടിൽ നിന്നും പൊലീസ് തോക്ക് പിടിച്ചെടുത്തു. ഷാരൂഖ് ഉപയോഗിച്ച തോക്ക് കണ്ടെത്താനായി പൊലീസ് പ്രത്യേക അന്വേഷണസംഘം വീട്ടിൽ തെരച്ചിൽ നടത്തുകയായിരുന്നു. അനധികൃതമായി നിർമിച്ച നാടൻ പിസ്റ്റൾ ആണ് കണ്ടെടുത്തത്. എന്നാൽ കലാപ സമയത്ത് ഇയാൾ ഉപയോഗിച്ചിരുന്നത് ഈ തോക്ക് തന്നെയാണോയെന്നത് വ്യക്തമല്ല.
കലാപത്തിനിടെ പൊലീസുകാർക്കെതിരെ വെടിവെച്ച ഡൽഹി കർവാൾ സ്വദേശി ഷാരൂഖ് മാർച്ച് മൂന്നിനാണ് അറസ്റ്റിലായത്.
ഫെബ്രുവരി 24ന് നടന്ന കലാപത്തിനിടെ ചുവന്ന ടീ ഷർട്ട് ധരിച്ചെത്തിയ ഇയാൾ പൊലീസിന് വെക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ പ്രചരിച്ചിരുന്നു. പൊലീസിന് മുന്നിൽ വെച്ച് ഇയാൾ പ്രദേശവാസികൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തു.
സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ ദീപക് ദഹിയ എന്ന പൊലീസുകാരന്‍ നിരായുധനായി ഷാരൂഖിനെ തടയുന്നതും വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.